പലിശ

മത്തായിച്ചന്റെ മനസ്സ് അസ്വസ്ഥമാണ്. അക്കങ്ങളുമായി മല്‍പിടുത്തം നടത്തുമ്പോള്‍ അയാള്‍ എപ്പോഴും അങ്ങനെ ആയിരുന്നു. ഒരേ സമയം സ്നേഹിക്കാനും വെറുക്കാനും മത്തായിച്ചനെ പഠിപ്പിച്ചത് ഭാര്യ ശോശാമ്മ അല്ല, അക്കങ്ങള്‍ ആയിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുയരുന്ന വില, കുട്ടികളുടെ സ്കൂള്‍ ഫീസ്‌, അവരുടെ വസ്ത്രങ്ങള്‍, വീടിന്റെ വാടക.... ഇത് പോലെ ഒരു സാധാരണക്കാരന്റെ പ്രശ്നങ്ങളില്‍ കുരുങ്ങി കിടക്കുന്ന മനസല്ല മത്തയിച്ചന്റെത്. കുറയുന്ന ബാങ്ക് പലിശ, തന്നെക്കാള്‍ കുറഞ്ഞ പലിശക്ക് പണം കടം കൊടുക്കുന്ന ശപ്പന്മാരായ എതിരാളി പടകള്‍, വട്ടിപലിശയില്‍ താന്‍ മോഹമായി കൊണ്ട് നടന്നിരുന്ന പല സ്ഥലങ്ങള്‍. എവിടെന്നോക്കെയോ നുള്ളി പെറുക്കി തന്റെ പലിശ കണക്ക് തീര്‍ത്തു പ്രമാണം തിരികെ വാങ്ങാന്‍ വന്നു നിക്കുന്ന ദൈന്യത നിറഞ്ഞതെങ്കിലും ആഹ്ലാദം തുളുമ്പുന്ന കണ്ണുകള്‍ മത്തായിച്ചനെ വളരെ ഏറെ അസ്വസ്തമാക്കിയിരുന്നു. വൈരാഗ്യം നിറഞ്ഞ പല്ല് ഞരമ്മലുകള്‍, സര്‍വം നഷ്ടപെടുന്നവന്റെ രോദനം ഇതൊക്കെ തനിക്കു പ്രാര്‍ത്ഥനകള്‍ ആയിരുന്നു. അക്കങ്ങളില്‍ താന്‍ കാണിച്ച കണിശതയും കുടിലതയും തന്റെ വാക്കുകള്‍ മാത്രമല്ല ചിന്തകളില്‍ പോലും കുത്തി നിറച്ചു തന്നെയും മറ്റുള്ളവരെയും വിശ്വസിപ്പികാന്‍ തനിക്കു ഉണ്ടായിരുന്ന അപാരമായ കഴിവിനെ കുറിച്ച് മത്തായിച്ചന്‍ ചിന്തിച്ചു. താന്‍ ഇങ്ങനെ കിടന്നാല്‍....??? ഒരിക്കലും എങ്ങും രേഖപെടുത്താതെ തന്റെ മനസ്സില്‍ കുത്തി നിറച്ചു വച്ച രഹസ്യ സ്വഭാവമുള്ള കുറെ അക്കങ്ങള്‍... അവയില്‍ കണ്ടെത്തിയിരുന്ന പരമമായ ആനന്ദം.... അവ കൊണ്ട് നിര്‍മിച്ചു നിറം പിടിപ്പിച്ച തന്റെ ഒരുപാട് സ്വപ്‌നങ്ങള്‍... അവ ഒക്കെ സാക്ഷാത്കരിക്കാന്‍ താന്‍ ഇവിടെ നിന്ന് എഴുന്നെല്കുക തന്നെ വേണം. മനസിന്‌ ധൈര്യം കൊടുക്കണം. ശരീരത്തിന് ബലം കൊടുക്കണം.... തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും... അവയാണ് തന്റെ ശക്തി... ലക്‌ഷ്യം.. പെരുകി പെരുകി തന്റെ ചുറ്റും കുമിഞ്ഞു കൂടുന്ന വിയര്പിന്റെ ഉപ്പുരസം ഇല്ലാത്ത പണം... ശോശാമ്മയുടെ ശരീരത്തിന്റെ ഗന്ധതെക്കളും തന്റെ സിരകിലെ ത്രസിപ്പിച്ചിരുന്ന ആ നോട്ടുകെട്ടുകളുടെ ഗന്ധം... അത് തനിക്കു ഒരു പുതിയ ഊര്‍ജം നല്‍കുന്നത് അയാള്‍ തിരിച്ചറിഞ്ഞു... ആ ഗന്ധം മാത്രം മനസ്സില്‍ നിറച്ചു കൊണ്ട് മത്തായിച്ചന്‍ ചാടി എഴുന്നേറ്റു....

"ടാപ്പ്" ..... എവിടെയാണ് തന്റെ തല തട്ടിയത്...??? അടപ്പില്‍ നീളമുള്ള ആണികള്‍ അടിച്ചു കയറ്റി ഉറപ്പിച്ച മനോഹരമായ ആ കറുത്ത പെട്ടി മത്തായിച്ചന്‍ തിരിച്ചറിഞ്ഞു. പതഞ്ഞു പൊങ്ങിയ ആവേശത്തെയും ആഗ്രഹങ്ങളെയും തന്നില്‍ വീണ്ടും ഉറക്കി കിടത്തി മത്തായിച്ചന്‍ അനങ്ങാതെ കിടന്നു. അയാളുടെ കല്ലറക്ക് മേല്‍ മക്കള്‍ വച്ച് പോയ പനിനീര്‍ പുഷ്പത്തില്‍ നിന്നും അപ്പോഴും മഞ്ഞു തുള്ളികള്‍ ഇറ്റു വീഴുന്നുണ്ടായിരുന്നു ... മത്തായിച്ചന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന അവസാന തുള്ളി കണ്ണുനീര്‍ പോലെ.......

1 comment:

Kunnumpuram said...

പണം മനുഷനെ ബ്രണ്ടാനാകുന്നു ...നല്ല ആശയം നന്നായിടുണ്ട്

Post a Comment