മത്തായി എങ്ങനെ വിമര്‍ശകനായി...??

ശരീരത്തിലെ ചോര തുടച്ചു മാറ്റുന്ന സമയത്ത് മത്തായിയുടെ നോട്ടം നേഴ്സ് ന്റെ പോക്കറ്റില്‍ തിരുകി വച്ചിരുന്ന പേനയിലായിരുന്നു. അതില്‍ എത്തി പിടിക്കാന്‍ ശ്രമിച്ച അവനിലെ എഴുത്തുകാരനെ അവര്‍ തെറ്റിദ്ധരിച്ചു . കയ്യില്‍ മെല്ലെ തട്ടിക്കൊണ്ടു സുന്ദരിയായ അവള്‍ പറഞ്ഞത് അത് അമ്മ തരും എന്നാണു. ആര് തന്നാലും ശരി മത്തായിക്ക് എഴുത്തുകാരന്‍ ആയാല്‍ മതിയായിരുന്നു. അന്ന് മുതല്‍കെ തൂലിക ചലിപ്പിക്കാന്‍ ഉള്ള വാസന അവന്റെ ഉള്ളില്‍ ഉണ്ടായിരുന്നിരിക്കണം. മത്തായി വളര്‍ന്നു. പിച്ച വച്ചു നടന്ന കൈ കാലുകള്‍ വളര്‍ന്നു. കൂടെ തൂലിക ചലിപ്പിക്കാനുള്ള ജന്മവാസനയും. അവന്‍ ഒരുപാട് വായിക്കാന്‍ ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല. ജീവിതത്തിലെ പ്രാരബ്ധങ്ങള്‍ അവനെ പിന്നില്‍ നിന്നും വലിച്ചതല്ല... പക്ഷെ കഷ്ടപ്പെട്ട് വായിക്കാന്‍ ഒന്നും വയ്യ എന്നതായിരുന്നു കാരണം. എഴുത്തുകാരെ വിഡ്ഢികളായ വായനക്കാര്‍ അംഗീകരിക്കുന്നു... ആദരിക്കുന്നു. എങ്ങനെയും ആദരിക്കപ്പെടണം. അതും എഴുത്തുകാരന്‍ ആയി തന്നെ വേണം. പക്ഷെ കുറച്ചു വളര്‍ന്നപ്പോള്‍ മത്തായിക്ക് മനസ്സിലായി. എഴുത്തുകാരന്‍ ആവാന്‍ പണ്ട് നേഴ്സ്ന്റെ പേനയില്‍ പിടിക്കാന്‍ ശ്രമിച്ച കഴിവ് മാത്രം പോര കൂടെ ഭാവനയും വേണം എന്ന്. അത് അവന്റെ മനസ്സിനെ ആകെ തളര്‍ത്തി. അതോടെ എഴുതാന്‍ പറ്റിയില്ല എങ്കിലും ആദരിക്കപ്പെടണം എന്നതു ഒരു വാശി ആയി മാറി. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് അതിനായി എന്തും ചെയ്യും എന്ന് ഉഗ്ര ശപഥം എടുത്തു മത്തായി കിടന്നു.

പിറ്റേ ദിവസം രാവിലെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ മത്തായി തനിക്കു പുതിയതായി മുളച്ച രണ്ടു കൊമ്പുകള്‍ കണ്ടു... ദംഷ്ട്രകള്‍ കണ്ടു... ചുവന്നു തുടുത്ത കണ്ണുകള്‍...... പിന്നീടവന്‍ മുന്നില്‍ കണ്ട എഴുത്തുകാരുടെ നേര്‍ക്ക്‌ അവരുടെ ചോര കുടിക്കാനായി തന്റെ പുത്തന്‍ ആയുധങ്ങളുമായി ചീറി അടുത്തു.....

2 comments:

സ്വപ്നകൂട് said...

അപ്പൊ അങ്ങിനെ ആണ് ഈ ബ്ലോഗര്‍ ഉണ്ടായതു അല്ലെ

മുഹമ്മദ്‌ ഷാഫി said...

എന്നാ കള്ളതരമാടാ കൂവേ ഈ എഴുതി വെച്ചിരിക്കുന്നത് ങേ?

Post a Comment